വാലില്ലാപുഴ ഇരട്ട മൊഴി റോഡ് നവീകരിക്കാത്തതിൽ നാട്ടുകാർ ആശങ്കയിൽ .
എടവണ്ണപ്പാറ: കൂളിമാട് പാലം നിർമ്മാണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ പ്രധാന റോഡായ വാലില്ലാപുഴ ഇരട്ട മൊഴി റോഡ് നവീകരിക്കാത്തതിൽ നാട്ടുകാർ ആശങ്കയിൽ . വാലില്ലാപ്പുഴ ഇരട്ട മൊഴി റോഡ് നവീകരിക്കുന്നതിന് കഴിഞ്ഞ ബജറ്റിൽ അഞ്ചു കോടി രൂപ സംസ്ഥാന സർക്കാർ നീക്കിവെച്ചിരുന്നു. വാലില്ലാപ്പുഴ മുതൽ എളമരം വരെ എളമരം പാലം നവീകരണവുമായി ബന്ധപ്പെട്ട് നേരത്തെ നവീകരിച്ചിരുന്നു. ആയതിനാൽ എളമരം മുതൽ ഇരട്ട മൊഴി വരെ ആവശ്യമായ നവീകരണങ്ങൾ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് സർക്കാറിന് എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നു. എസ്റ്റിമേറ്റ് സമർപ്പിച്ചതിനു ശേഷം ഉണ്ടായ ജിഎസ്ടി അപ്ഡേറ്റ് ആവശ്യാർത്ഥം എസ്റ്റിമേറ്റ് സർക്കാറിന് വീണ്ടും സമർപ്പിച്ചിരിക്കുകയാണ്. എസ്റ്റിമേറ്റ് സമർപ്പിക്കുന്ന സമയം ജിഎസ്ടി 18% ആയിരുന്നു .ഇപ്പോൾ പന്ത്രണ്ട് ശതമാനമായി മാറിയിട്ടുണ്ട്. ഇതനുസരിച്ചുള്ള പുതുക്കലിനാണ് ഇപ്പോൾ വീണ്ടും സമർപ്പിച്ചിട്ടുള്ളത്. അഞ്ചു കോടിയിൽ വാലില്ലാപുഴ മുതൽ എളമരം വരെയുള്ള ഭാഗം നേരത്തെ നവീകരിച്ചതിനാൽ ഇവിടേക്കാവശ്യമായ തുക ബാക്കിയായി വരും. അതുപോലെ വാട്ടർ അതോറിറ്റി എളമരം മുതൽ ഇരട്ടമൊഴി വരെ പൈപ്പ് ഇടുന്നതിനു വേണ്ടി പൊതുമരാമത്ത് വകുപ്പിന്