കണിവെള്ളരി വിൽക്കാനാവാതെ കർഷകർ.
എടവണ്ണപ്പാറ: : ചാലിയപ്പുറം, വെട്ടത്തൂർ വയലുകളിൽ വിളവെടുത്ത കണിവെള്ളരിയാണ് വിൽക്കാനാവാതെ കർഷകർ.
പത്തുവര്ഷത്തോളമായി പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മ്മ പന്ത്രണ്ട് ഏക്കർ വയലിൽ കൃഷി ചെയ്ത കണിവെള്ളരിയാണ് വിൽക്കാനാവാതെ ബുദ്ധിമുട്ടിലായാത് .
ഇതിൽ എട്ട് ഏക്കറിലും കണിവെള്ളരിയാണ് ഇറക്കിയത് .
ഈ വെള്ളരിക്കാണ് ഇപ്പോൾ വിപണിയില്ലാതെ കർഷകർ വലയുന്നത്.
എല്ലാവർഷവും കണിവെള്ളരി യഥാ സമയം വിറ്റു പോകാറുണ്ട് എന്നാണ് കർഷകർ പറയുന്നത്.
ചൂട് കാലം വെള്ളരിയ്ക്ക് വിപണി കൂടുമെങ്കിലും വിപണികണ്ടെത്താൻ പാടുപെടുകയാണ് കർഷകർ .
ഒരുഏക്കർ വെള്ളരി കൃഷിയിറക്കാൻ ഇരുപതിനായിരം രൂപ വരുമെന്നും
കൂടാതെ, വയൽ പാട്ടത്തിനിടെത്തതിന്റെ ചിലവുകൾ ഉണ്ടാവുമെന്ന് കർഷകർ പറഞ്ഞു. .
വെള്ളരി കൂടാതെ, ചെരങ്ങ,വെണ്ടയ്ക്ക ,നാടൻ വെള്ളരി പയർ തുടങ്ങിയ കൃഷിയും ചെയ്തിട്ടുണ്ട് ഈ കർഷക കൂട്ടായ്മ.
Comments
Post a Comment