വിജിനി പത്തുവർഷമായി നോമ്പനുഷ്ഠിക്കുന്നു.
തിരൂരിലെ കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ ആദ്യനുഭവം ഇപ്പോഴും ഓർക്കുകയാണ് വിജിനി.
എടവണ്ണപ്പാറ ലൈഫ് കെയർ ഹോസ്പിറ്റലിലെ വിജിനി പത്തുവർഷമായി നോമ്പനുഷ്ഠിച്ചു വരികയാണ്
റമദാൻ ആഗതമാവുമ്പോൾ വിജിനിയുടെ മനസ്സും ഒരുങ്ങിത്തുടങ്ങും .
പുണ്യ റമദാനിനെ വരവേൽക്കാൻ
പിന്നെ, മറ്റൊന്നും ചിന്തിക്കാറില്ല. നോമ്പെടുത്ത് തുടങ്ങുന്ന് വിജിനി പറയുന്നു .
എടവണ്ണപ്പാറ ഹോസ്പിറ്റലിൽ ഏഴുവർഷമായി ജോലിയെടുക്കുന്ന വിജിനി ക്യാഷ് സെക്ഷനിലാണ് ജോലി ചെയ്തു വരുന്നത് .
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി നോമ്പെടുത്ത് തുടങ്ങിയത്.
തിരൂരിലെ കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ ആദ്യനുഭവം ഇപ്പോഴും ഓർക്കുകയാണ് വിജിനി.
ആദ്യ നോമ്പ് അനുഷ്ടിച്ചപ്പോർ വീട്ടുകാർ പ്രോത്സാഹിപ്പിച്ചിരുന്നതായി ഓർക്കുന്നു.
അത്താഴത്തിന് പഴങ്ങളും വെള്ളവുമാണ് സാധാരണയായി കഴിക്കാറുള്ളത്.
അതുപോലെ, നോമ്പുതുറക്കാൻ ജ്യൂസും വെള്ളവുമാണെന്നും വിജിനി പറയുന്നു .
വ്രതം അനുഷ്ഠിച്ചിട്ട് വളരെ നല്ലതായിട്ടാണ് തോന്നുന്നതെന്നും ഒരു കുഴപ്പമില്ലെന്നും വിജിനി പറഞ്ഞു.
വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനം ഏറെ സന്തോഷം പകരുന്നതായി വിജിനി കൂട്ടിച്ചേർക്കുന്നു
Comments
Post a Comment