കൂളിമാട് -കളൻതോട് റോഡ് നിർമ്മാണം :അനന്തമായി വൈകുന്നതിൽ നാട്ടുകാർ സമരരംഗത്തേക്ക്
കുളിമാട് :കൂളിമാട് - കളൻ തോട് റോഡ് നിർമ്മാണം അനന്തമായി വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഏറെ പ്രതീക്ഷകൾക്ക് അവസാനം സമരരംഗത്തിറങ്ങാൻ തീരുമാനിച്ചു .
കൂളിമാട് അക്ഷര വായനശാല ഓഫീസിൽ ചേർന്ന വികസനസമിതി യോഗത്തിലാണ് സമരരംഗത്തേക്ക് ഇറങ്ങാനുള്ള തീരുമാനമെടുത്തത്.
കൂളിമാട് നിന്ന് കളൻതോട് വരെ
ഏഴു കിലോമീറ്റർ റോഡ് മുമ്പ് 25 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം 2018 ൽ തുടങ്ങിയിരുന്നത്.
അന്ന് റോഡ് നിർമാണം ഏറ്റെടുത്തിരുന്ന ത്രിമതി കോൺട്രാക്ടേഴ്സ് അനവധി പ്രശ്നങ്ങളെ തുടർന്ന് നിർമ്മാണം അവസാനിപ്പിക്കുകയായിരുന്നു .
തുടർന്ന് ,റോഡ് നിർമാണത്തിന് എസ്റ്റിമേറ്റിൽ തുക വർദ്ധിപ്പിക്കുകയും
പി ടി എസ് ഗ്രൂപ്പിന് 34 കോടി രൂപ ചിലവിൽ റീടെണ്ടറിലൂടെ കരാർ ലഭിക്കുകയായിരുന്നു.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയും പിടിഎ സും ഈ റോഡ് വിഷയത്തിൽ ഹൈക്കോടതി വരെ കയറി ഇറങ്ങി ഇരുന്നു . ആറുമാസത്തോളം നീണ്ട കോടതി വ്യവഹാരങ്ങൾ ഇതിനെ തുടർന്ന് നടന്നു.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.ടി.എസിന് അവസാനം കരാറുമായി മുന്നോട്ടു പോകുവാൻ അനുമതി ലഭിച്ചു .
എന്നാൽ, റോഡ് നിർമ്മാണം ആരംഭിക്കുന്നതിനു വേണ്ടിയുള്ള എഗ്രിമെന്റ് വെക്കുന്നതിനുമുമ്പ് പൂർത്തീകരിക്കേണ്ട പേപ്പർ വർക്കുകൾ കൃത്യമായി പൂർത്തിയാക്കാത്തതിനാലാണ് ഇപ്പോൾ നിർമ്മാണം വൈകാൻ കാരണം.
നേരത്തെ, പ്രതിപക്ഷ പാർട്ടികൾ ഈ റോഡിന്റെ വിഷയത്തിൽ പ്രത്യക്ഷ സമരപരിപാടികൾ നിരവധി ചെയ്തിട്ടുണ്ടായിരുന്നു.
ഉടൻ നിർമാണം ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ.
അതോടൊപ്പം കൂളിമാട് പാലം ഉദ്ഘാടനം മെയ് മാസത്തിൽ പ്രതീക്ഷിച്ചിരിക്കുന്ന നാട്ടുകാർക്ക് ഈ റോഡിന്റെ വർക്കാരംഭിക്കാത്തത് ഇരുട്ടടി ആയിരിക്കുകയാണ്.
കുളിമാട് കളൻതോട് നിർമാണം വൈകുന്ന മുറക്ക് കുളിമാട് പാലം ഉദ്ഘാടനം വൈകാനുള്ള സാധ്യത ഏറെയാണ് .
കുളിമാട് പാലത്തിന്റെ സമീപന റോഡ് അവസാനിക്കുന്നിടത്ത് നിന്നാണ് കൂളിമാട് കളൻതോട് റോഡ് ആരംഭിക്കുന്നത് എന്നുള്ളതാണ് അതിന്റെ കാരണം.
കൂളിമാട് പാലത്തിന്റെ സമീപന റോഡിൽനിന്ന് പ്രധാന റോഡിലേക്ക് അമ്പതോളം മീറ്ററുണ്ട്.
കളൻതോട് റോഡിൻറെ അമ്പതോളം മീറ്റർ അപൂർണ്ണമായി കിടക്കുന്നത് ഉദ്ഘാടനത്തിന് തടസ്സമുണ്ടാക്കും.
ഈ പശ്ചാത്തലത്തിലാണ് കൂളിമാട് പാലം ഉദ്ഘാടനം വൈകിയേക്കും എന്ന് നാട്ടുകാർ ഭയക്കുന്നത് .
ആയതിനാൽ, ഈ റംസാൻ മാസത്തിൽ തന്നെ കുളിമാട് പാലത്തിൻറെ മപ്രം ഭാഗത്തുള്ളവർക്ക്
അവശ്യസാധനങ്ങൾ കുളിമാട് നിന്ന് വാങ്ങാൻ ഏകദേശം പൂർത്തിയായി കഴിഞ്ഞിരിക്കുന്ന കൂളിമാട് പാലത്തിലൂടെ താൽക്കാലിക യാത്രാസൗകര്യം എങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനത്തിന് പ്രസക്തിയേറുകയാണ്.
Comments
Post a Comment