ചിട്ടയായ ജീവിതം എടശേരി അബൂകാക്കയിൽ നിന്ന് ഏറെ പഠിക്കാനുണ്ട്
വാഴക്കാട് എടശ്ശേരി അബൂകാക്ക എൺപത്തിയൊന്നാം വയസിലും സജീവമാണ് .
ജീവിതശൈലി രോഗങ്ങൾ കൊണ്ട് യുവാക്കളടക്കം പൊറുതിമുട്ടുമ്പോൾ അബൂക്ക ഇപ്പോഴും സജീവമാകുന്നതിന്റെ രഹസ്യം ചിട്ടയായ ജീവിതമാണ് .
രാവിലെ സുബഹി നമസ്കാരം ജമാഅത്തായി നിർവ്വഹിച്ചതിന് ശേഷം വിശുദ്ധ ഖുർആൻ ഓതി ജീവിതം തുടങ്ങുന്ന അബു കാക്ക ഇപ്പോഴും ചെറിയ ജോലികൾക്ക് പോകുന്നുണ്ട് .
തന്റെ ചെറുപ്പംമുതലേ വിറകു കീറൽ, കൈക്കോട്ട് പണി ,ആശാരിപ്പണി, മൂലോട് മാറ്റിവയ്ക്കൽ തുടങ്ങിയവയായിരുന്നു തൊഴിൽ മേഖലകൾ .
ഒരു ജോലിയിൽ മാത്രം
മികവു കാണിക്കലല്ല മറിച്ചു മറ്റുപല ജോലിയിലും മികവു കാണിച്ച് ജീവിതം മുന്നോട്ടു പോയ അബു കാക്ക ഇപ്പോഴും ചെറിയ ജോലികൾക്ക് പോകുന്നു .
കൂടാതെ, കവലകളിൽ ഇറങ്ങി രാഷ്ട്രീയം പറയാനോ കുറ്റം പറയാനോ അബു കാക്കയെ കിട്ടില്ല .
ജോലിയും നിസ്കാരവും കഴിഞ്ഞ് നേരെ വീട്ടിലേക്ക് . പിന്നെ ജീവിതം സ്വസ്ഥം.
വാഴക്കാട്ടെ പ്രശസ്തമായ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സി.കെ. മുജീബാണ് അബൂ കാക്കയെ കുറിച്ച് ഇന്ന് കുറിപ്പിട്ടത്.
Comments
Post a Comment